Saturday, June 7, 2008

സത്യത്തിനു വേണ്ടി ഒരു അന്വേഷണം.. (സീരീസ് അഞ്ച്)


ജ്ഞാനവും വിജ്ഞാനവും തമ്മില്‍ പൊരുത്തക്കേട് പണ്ടേ ഉള്ളതാണ്. അതു തന്നെയാണ് അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസവും.


ഉദാഹരണം പറഞ്ഞാല്‍: കോഴി ബിരിയാണിയുടെ സ്വാദ് പറഞ്ഞുകേള്‍ക്കുകയോ, വായിച്ചറിയുകയോ, പഠിപ്പിക്കപ്പെടുകയോ ചെയ്യുമ്പോള്‍, അതിന്‍റെ അറിവ് ലഭിക്കുന്നു. എന്നാല്‍ കോഴിബിരിയാണി ഭക്ഷിക്കുമ്പോള്‍ അതിന്‍റെ സ്വാദ് നാം തിരിച്ചറിയുന്നു.


അറിവുല്ലവര്‍ക്കെല്ലാം തിരിച്ചറിവ് ഉണ്ടാകണമെന്നില്ല എന്ന് ഇതിനകം മനസ്സിലായിക്കാണുമല്ലോ!


അറിവ് വചനങ്ങളിലോ തൂലികകലിലൊ ഒതുങ്ങുമ്പോള്‍, ഒരുപാടു കാര്യങ്ങളില്‍ വ്യക്തത നഷ്ടപ്പെടുന്നു. കാര്യങ്ങളിലെ വകഭേധങ്ങള്‍ തിരിച്ചറിയുന്നവനെ ഒരാള്‍ക്കും ഒരുവിധേനയും അപജയപ്പെടുത്താനോ അതിജയിക്കാണോ സാധ്യമല്ല. അവസരോചിതമായ അനുഭവജ്ഞാനമുള്ളവന്‍ എന്നും വമ്പന്‍ തന്നെയായിരിക്കും. " വല്ലഭനു പുല്ലും ആയുധം "!!

_______________________________________

പണ്ടു പണ്ടു നടന്ന ഒരു കഥയാണത്രേ!


ഒരു പണ്ഡിത പ്രമാണി ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴിയില്‍ ആ 'വിദ്വാന്‍' ഒരു കടവ് കടക്കെണ്ടതുണ്ടായിരുന്നു. കടത്തുകാരനോട്‌ വഴിനീളെ അയാള്‍ തന്‍റെ പാണ്ഡിത്യം വിലമ്പിക്കൊണ്ടിരുന്നു. ഇടക്ക് അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു: "നിങ്ങള്ക്ക് നരവംശ ശാസ്ത്രം അറിയാമോ?"

പാവം കടത്തുകാരന്‍ പറഞ്ഞു: "അറിയില്ല"

പണ്ഡിതന്‍: "കഷ്ടം തന്നെ! ആട്ടെ, കണക്ക് അറിയാമോ?"

കടത്തുകാരന്‍: "കൂടുതല്‍ പഠിചിട്ടില്ല

പണ്ഡിതന്‍: "ഹയ്യെ, കണക്ക് അറിയില്ലെങ്കില്‍ ജീവിതത്തിന്‍റെ കാല്‍ ഭാഗവും നഷ്ടപ്പെട്ടു നിങ്ങള്ക്ക്, ആട്ടെ, ജന്തു ശാസ്ത്രം പഠിച്ചിട്ടുണ്ടോ?"

കടത്തുകാരന്‍: "ഇല്ല"

പണ്ഡിതന്‍: "എങ്കില്‍ നിങ്ങളുടെ ജീവിതം പകുതിയും വെള്ളത്തിലായി"

(പാണ്ടിത്യത്തിന്‍റെ അഹന്തയില്‍ അയാള്‍ ഞെളിഞ്ഞു കൊണ്ടിരുന്നു)

അയാള്‍ ചോദിച്ചു: "നിങ്ങള്ക്ക് തച്ചു ശാസ്ത്രവും അറിയില്ലേ?"

കടത്തുകാരന്‍: "ഇല്ല"

പണ്ഡിതന്‍: " എന്നാല്‍ ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും നഷ്ടമായല്ലോ"

കടത്തുകാരന്‍: "പഠിക്കാന്‍ വളരെ താല്പര്യമായിരുന്നു. പക്ഷെ, വീട്ടു ചുറ്റുപാട് എന്നെ ഇവിടെ എത്തിക്കുകയായിരുന്നു"

(അപ്പോഴേക്കും ശക്തമായ ഇടിമുഴക്കം ഉണ്ടായി, ഒരു വലിയ മഴക്കുള്ള പുറപ്പാട് അവര്‍ മുന്നില്‍ കണ്ടു. പണ്ഡിതന്‍ ധൃതിപ്പെടുന്നുണ്ടായിരുന്നു. കഴിവതും വേഗം തന്നെ കടത്തുകാരന്‍ തുഴഞ്ഞു. അപ്പോഴേക്കും ശക്തമായ കാറ്റും മഴയും വന്നു.)

കടത്തുകാരന്‍ ചോദിച്ചു: "ഏമാനു നീന്തല്‍ വശമുണ്ടോ ആവോ?"

പണ്ഡിതന്‍: "നീന്തല്‍ എനിക്ക് വശമില്ലല്ലോ" (അയാള്‍ അപ്പോഴേക്ക്‌ പതറിക്കഴിഞ്ഞിരുന്നെന്നു കടത്തുകാരന് മനസ്സിലായി)

കടത്തുകാരന്‍: "എന്കില്‍ നിങ്ങളുടെ ജീവിതം മൊത്തം വെള്ളത്തിലായല്ലോ"

(പറഞ്ഞു തീര്‍ന്നതും തോണി മറിഞ്ഞതും ഒരുമിച്ചായിരുന്നു. പണ്ഡിതന്‍ കൂവി വിളിച്ചു. ആവുന്നത്ര ശക്തിയില്‍ നീന്തിചെന്നു, ഒഴുക്കില്‍ പെട്ട പണ്ടിതനെ രക്ഷിക്കാന്‍ കടത്തുകാരന്‍ ചെന്നു. പക്ഷെ, അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു)

____________________________________

നീണ്ട യാത്രയില്‍ എന്നോടോന്നിച്ചു ആശയങ്ങള്‍ പന്കുവേച്ചവരെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇനിയും നിങ്ങളെ ഞാന്‍ പ്രതീക്ഷിക്കുന്നു.


(തുടരും...)

No comments: